Friday 5 September 2014

കുട്ടികള്‍ക്കൊപ്പം അമ്മമാരും മത്സരിക്കാനിറങ്ങി;ഇസ്സത്തുലില്‍ ഓണാവേശം വാനോളമുയര്‍ന്നു           
ചെറുവത്തൂർ : ജാതി -മത ഭേതമന്യേ ഒരു ഗ്രാമത്തിലെ മുഴുവനാളുകളും ഓണമുണ്ണാനെത്തിയപ്പോള്‍ അക്ഷരമുറ്റത്തെ ഓണാഘോഷം മത സാഹോദര്യത്തിന്റെതായി. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിലാണ് ഓണാഘോഷം നാടിന്റെ ഉത്സവമായി മാറിയത്. ആഘോഷം ഏതായാലും അത് എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുക എന്നതാണ് വിദ്യാലയത്തിലെ രീതി . റമദാന്‍ മാസത്തില്‍ ഇതരമതസ്ഥരും  നോമ്പ് നോല്‍ക്കുന്നതും, എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള സമൂഹനോമ്പുതുറയും വര്‍ഷങ്ങളായി ഇവിടെ തുടര്‍ന്ന് വരുന്ന ശീലമാണ്. അറുന്നൂറോളം പേര്‍ക്കാണ് ഇത്തവണ വിദ്യാലയത്തില്‍ ഓണസദ്യയൊരുക്കിയത്. സ്കൂള്‍ പി ടി എ പ്രാദേശിക കമ്മറ്റികള്‍ മത്സരിച്ച് വിഭവങ്ങള്‍ ഒരുക്കിയപ്പോള്‍ ഇത്തവണയും ഓണസദ്യ വിഭവ സമൃദ്ധമായി.                 പാട്ടിനൊപ്പമുള്ള  ഊഞ്ഞാലാട്ടവും  ,ഓണക്കളികളും , നാടന്‍ പൂക്കള്‍ കൊണ്ടുള്ള പൂക്കളവുമൊക്കെ ഓണാഘോഷത്തിനു പൊലിമ കൂട്ടി.    . ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ. എല്‍ പി സ്കൂളിലാണ് പഴയ . സ്കൂള്‍ മുറ്റത്തെ മാവിന്‍ കൊമ്പുകളില്‍ കെട്ടിവച്ച ഊഞ്ഞാലുകളില്‍  കുട്ടികള്‍ ആവേശത്തോടെ ആടിയുയര്‍ന്നു. പഴയകാലത്ത് ഓണദിനങ്ങളിലെ പ്രധാന വിനോദമായിരുന്നു ഊഞ്ഞാലാട്ടം. എന്നാല്‍ കാലമാറ്റത്തില്‍ ഓണക്കാഴ്ചകളില്‍ നിന്നും ഊഞ്ഞാല്‍ മാഞ്ഞുതുടങ്ങിയതിനാലാണ് വിദ്യാലയത്തിലെ ഓണഘോഷത്തില്‍  ഊഞ്ഞാലാട്ടം കൂടിയൊരുക്കിയത്. കുട്ടികളില്‍ ആഹ്ലാദം നിറച്ച്  മാവേലിയും സ്കൂള്‍ മുറ്റത്തെത്തി. കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കുമായി വിവിധ മത്സരങ്ങളും നടന്നു. ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി പ്രസിഡന്റ് ടി കെ പൂക്കോയ തങ്ങള്‍,  സ്കൂൾ പി ടി എ പ്രസിഡന്റ്  സി എ കരീം . സ്കൂൾ പ്രധാനാധ്യാപിക സി എം മീനാകുമാരി,  സ്കൂള്‍ മാനേജര്‍ അബ്ദുള്‍  ഖാദര്‍ ,  എം പി ടി എ പ്രസിഡന്റ് സി എം റഹമത്ത്,  ബാബു രചന, ഓം പ്രകാശ് , ബാലചന്ദ്രൻ എരവിൽ ,വിനയൻ പിലിക്കോട് ,കെ ആർ ഹേമലത, ടി റജീന ,കെ പ്രേമലത, ശ്യാമില തുടങ്ങിയവർ സംസാരിച്ചു